ഓസ്ലോ: ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പശ്ചിമേഷ്യയിലും യുക്രെയ്നിലെയും സംഘർഷത്തിനു പരിഹാരം കാണണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
സൈനികനടപടികൊണ്ടുമാത്രം ശ്വാശ്വത സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറെയുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണു പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം.
ദ്വിദിന സന്ദർശനത്തിന് ഞായറാഴ്ച നോർവേയിലെത്തിയ മോദിക്കു രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് റോയൽ നോർവീജിയൻ ഓർഡർ നൽകിയാണ് രാജ്യം ആദരിച്ചത്. 43 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നോർവേയിൽഎത്തുന്നത്.